Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.T. Suraj

സഭയിലെ പ്രായം കുറഞ്ഞവരായി എ.ഡി. തോമസും വി.ടി. സൂരജും, കാരണവരായി പിണറായി

തിരുവനന്തപുരം: ഇത്തവണ നിയമസഭയിൽ ഏറ്റവും പ്രായമുള്ള എംഎൽഎ ആയി വരിക ധർമടത്തു നിന്നും വിജയിച്ച നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്. 82 കാരനായ പിണറായി വിജയൻ ധർമടത്തുനിന്ന് 19,247 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തുടർച്ചയായ മൂന്നാം തവണയാണ് പിണറായി ധർമടത്തു നിന്നും എംഎൽഎ ആയി നിയമസഭയിലെത്തുന്നത്. 1970ൽ ആദ്യമായി മത്സരത്തിനിറങ്ങിയതു മുതൽ ഇതുവരെ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചു.

ആലപ്പുഴയിൽ നിന്നും ആദ്യമായി മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിന്‍റെ എ.ഡി. തോമസിനും ബാലുശേരിയിൽ നിന്ന് വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധി വി.ടി. സൂരജിനും പ്രായം 30. ഇരുവരുമാണ് സഭയിൽ എത്തുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ സാമാജികർ.

എ.ഡി. തോമസ് സിറ്റിംഗ് എംഎൽഎ ആയ പി.പി. ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തുന്നതെങ്കിൽ ബാലുശേരിയിൽ നിന്നും സിറ്റിംഗ് എംഎൽഎ ആയ കെ.എം. സച്ചിൻദേവിനെ പരാജയപ്പെടുത്തിയാണ് വി.ടി സൂരജ് കേരളാ നിയമസഭാംഗമാകുന്നത്.

Latest News

Corehub Up